Saturday, June 14, 2008

ഒട്ടിച്ച നോട്ട്‌

ഡാഷ്‌-സ്റ്റേഷനരികിലെ
പണിതീരാത്ത പീടികമുറി
അക്ഷമയുടെ ശയ്യയല്ല


പാതിരാവിലെ പ്രണയം;
ഒട്ടിച്ച നോട്ടുകള്‍,
മുപ്പതുരൂപ.


വെളുപ്പാന്‍ കാലത്തെ
ഉദ്ധരിച്ച വിളക്കുകാലിന്‍ ശിരസ്സില്‍നിന്നും
തെറിച്ചുചാടിയ
രേതസ്സിന്റെ മഞ്ഞ നഗരം
തട്ടുകടയിലെ ഉറക്കമിളച്ച
പല്ലിന്റെ ചിരി
വായ്‌നാറ്റം
തട്ടുദോശ
കട്ടന്‍.


‍കുറച്ചായാല്‍ ഉഷസ്സുവരും!

ചുരിദാറിനകത്തു
കടിച്ചുതുപ്പിയ
ഓസ്സിയാര്‍ ഹാന്‍സ്‌ വാട...
വിയര്‍ത്തചൊറിച്ചിലിന്‍ ചിറകടി.


പ്രകാശതൂറ്റം മലയില്‍ ഉയരും മുമ്പ്‌
ധൃതിയില്‍ അടിച്ചുവാരിക്കൂട്ടി;
കീറിയ പ്ലാസ്റ്റിക്ക്‌ നഗരനായ്‌നാറ്റം.


കുറച്ചായാല്‍ ഉഷസ്സുവരും.